മുംബൈ: ലോണെടുത്ത് വാങ്ങി നൽകിയ കാറിന്റെ വായ്പ മലയാളിയായ കാമുകൻ തിരിച്ചടക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പൂനെയിൽ ഐടി ജീവനക്കാരിയായ രസിക രവീന്ദ്ര ദിവാട്ടെയെന്ന ഇരുപത്തിയഞ്ചുകാരിയാണ് ആത്മഹത്യ ചെയ്തത്. എട്ട മാസം മുൻപാണ് യുവതി ആദർശ് അജയ്കുമാർ മേനോനുമായി പ്രണയത്തിലായത്. ഇരുവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്.
ഏപ്രിലിലാണ് യുവതി ലോൺ എടുത്ത് കാമുകനായി കാർ വാങ്ങിയത്. യുവതി തന്നെയാണ് ഡൗൺ പെയ്മെന്റ് തുകയും നൽകിയത്. ഇ എം ഐ അടച്ചുകൊള്ളാമെന്ന് ആദർശിന്റെ ഉറപ്പിൻ മേൽ ക്രഡിറ്റ് കാർഡിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. ഇത് കൂടാതെ വ്യക്തിഗത വായ്പ ഇനത്തിൽ 2.75 ലക്ഷവും യുവതി വാങ്ങി നൽകിയിരുന്നു.
കാർ വാങ്ങിയത് ശേഷം ഇഎംഐ അടയ്ക്കാൻ ആദർശ് പണം നൽകിയില്ലെന്ന യുവതിയുടെ മാതാവ് പറയുന്നു. തുടർന്ന് മകൾ ഇതിന്റെ പേരിൽ ആദർശുമായി വഴക്കിടുകയും ചെയ്തിരുന്നു. യുവാവിന്റെ ഫ്ളാറ്റിലാണ് രസികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദർശിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments