മുംബൈ: മഹാഷ്‌ട്രയിൽ വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി എടിഎസ്. ഭിവണ്ടി മേഖലയിൽ നിന്ന് മൂന്ന് പേരെയാണ് തീവ്രവാദ വിരുദ്ധസേന അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരവധി വ്യാജ റേഷൻ കാർഡുകളും വ്യാജ രേഖകളും പിടികൂടിയിട്ടുണ്ട്.
വഞ്ചന, വ്യാജ രേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എടിഎസ് താനെ യൂണിറ്റ് ഇൻസ്‌പെക്ടർ ആനന്ദ പാട്ടീൽ പറഞ്ഞു. പ്രതികൾക്കെതിരെ വിശദമായ അന്വേഷണം നടത്തി വരികയാണ്. റേഷൻ കാർഡ് ഏജന്റുമാരും റേഷൻ കട ഉടമകളുമാണ് കേസിലെ പ്രതികൾ. ഇർഫാൻ അലി, സഞ്ചയ് ബോധെ, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായതെന്നും 8000 രൂപ വീതമാണ് ഓരോരുത്തരിൽ നിന്നായി പ്രതികൾ കൈപ്പറ്റിയിരുന്നതെന്നും എടിഎസ് അറിയിച്ചു.