ഭോപ്പാൽ: കേൺഗ്രസ് ഭരണകാലത്ത് മദ്ധ്യപ്രദേശ് ദൂരിത്തിലമർന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരിച്ച എല്ലാ സംസ്ഥാനങ്ങളെയും കോൺഗ്രസ് തകർത്തുവെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിലെത്തിയാൽ ഇതാകും മദ്ധ്യപ്രദേശിലും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭോപ്പാലിലെ കാര്യകർത്താ മഹാസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 വർഷത്തിലേറെയായി മദ്ധ്യപ്രദേശിൽ ബിജെപി ഭരിക്കുന്നു. കോൺഗ്രസ് സർക്കാരിന്റെ മോശം ഭരണം കാണാൻ സാധിക്കുന്ന ഇപ്പോഴത്തെ യുവാക്കൾ ഭാഗ്യവാന്മാരാണ്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ദീർഘകാലം മദ്ധ്യപ്രദേശ് ഭരിക്കുകയും അതിനെ ഒരു മാരണം ആക്കുകയും ചെയ്തു. എന്നാൽ ബിജെപി മദ്ധ്യേപ്രദേശിനെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയുള്ളതാക്കി. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ട് മദ്ധ്യപ്രദേശിലെ ജനങ്ങൾക്ക് പഴയ ദുരിതം അനുഭവിക്കേണ്ടിവന്നില്ല.
പരിപാടിയോടുള്ള പ്രതികരണത്തിലൂടെ ജനങ്ങളുടെ മനസ്സിലുള്ളത് മനസ്സിലാക്കാൻ സാധിച്ചു. ഇത് ബിജെപിയുടെ പ്രവർത്തകരുടെ ഊർജമാണ് കാണിക്കുന്നത്. മദ്ധ്യപ്രദേശ് രാജ്യത്തിന്റെ ഹൃദയമാണ്. സംസ്ഥാനത്തെ ജനങ്ങൾ എന്നും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. സംസ്ഥാനം ബിജെപിയുടെ പ്രത്യയശാസ്ത്രം മാത്രമല്ല, വികസന കാഴ്ചപ്പാടിന്റെ കേന്ദ്രസ്ഥാനം കൂടിയാണ്- പ്രധാനമന്ത്രി