വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ ട്രെയിനുകൾ നിർമ്മാണത്തിന്റെ ഭാഗമായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ റെയിൽവേ. റഷ്യയിൽ നിന്നുമുള്ള മെട്രോവാഗൺമാഷും ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റവും സംയുക്ത സംരംഭമായ കൈനറ്റ് റെയിൽവേ സൊല്യൂഷൻസുമായി ഇന്ത്യയുടെ റെയിൽ വികാസ് നിഗമിനൊപ്പം കരാറിൽ ഒപ്പുവെയ്‌ക്കുകയായിരുന്നു.
കൈനറ്റ് റെയിൽവേ സൊല്യൂഷൻസ് 120 വന്ദേഭാരത് പാസഞ്ചർ സ്ലീപ്പർ ട്രെയിനുകൾ നിർമ്മിച്ച് നൽകുമെന്നാണ് കരാർ. കൂടാതെ 35 വർഷത്തേക്ക് ട്രെയിനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും സേവനങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.
കരാറിൽ ഒപ്പുവെച്ചതോടെ വന്ദേ ഭാരത് സ്ലീപ്പർ റേക്കിന്റെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ രണ്ട് വർഷമെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ 2024 മാർച്ചോടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാനാണ് ഐസിഎഫ് ചെന്നൈ ലക്ഷ്യം വെയ്‌ക്കുന്നത്.