തിരുവനന്തപുരം: സാമ്പത്തി ക്രമക്കേടിൽ തകിടം മറിഞ്ഞ് തിരുവനന്തപുരം കണ്ടലാ സർവീസ് സഹകരണ ബാങ്ക്. ആശുപത്രി ഉൾപ്പെടെയുള്ള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 173 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കണ്ടല സർവീസ് സഹകരണ ബാങ്കിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് പോയത്.
കണ്ടലാ സഹകരണ ബാങ്കിന്റെ അധീനതയിൽ ഒരു ആശുപത്രിയും, രണ്ട് ബ്രാഞ്ചുകളുമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാങ്കിലേക്ക് ചിട്ടി വായ്പ തിരിച്ചിടവ് നടക്കുന്നുണ്ടായിരുന്നില്ല. ഇതോടെ് ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയായിരുന്നു. ലക്ഷങ്ങൾ മാത്രം വിലയുള്ള വീടിന്മേൽ വായ്പയെടുത്ത് കോടികളാണ് ബാങ്ക് പ്രസിഡൻറ് തട്ടിയെടുത്തത്.
മറ്റ് സഹകരണ ബാങ്കുകളെക്കാൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും നിക്ഷേപവും എത്തിക്കുന്നവർക്ക് കമ്മീഷനും നൽകിയതോടെയാണ് കണ്ടല സർവിസ് സഹകരണ ബാങ്കിൽ സമീപ താലൂക്കുകളിൽനിന്ന് നിക്ഷേപകരെത്തിയത്. 173 കോടി രൂപയാണ് നിക്ഷേപകർക്ക് കണ്ടല സർവിസ് സഹകരണ ബാങ്ക് നൽകാനുള്ളതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. അതേസമയം നിക്ഷേപത്തിന്റെ ഇരട്ടി തുക ബാങ്കിന് ലഭിക്കാനുണ്ടെന്നായിരുന്നു ബാങ്ക് ഭരണസമിതി അഭിപ്രായപ്പെട്ടത്.