തിരുവനന്തപുരം: കുടുംബശ്രീ സ്ത്രീകളെ പരിഹസിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ സ്ത്രീകളുടെ ഭാരവും വണ്ണവും നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവെന്നോണമാണ് മന്ത്രിയുടെ പ്രസ്താവന. കുടുംബശ്രീയുടെ പരിപാടിക്ക് സ്ത്രീകൾ വന്നിരുന്നപ്പോൾ കസേരകൾ പൊട്ടിയെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമർശം.
‘ഞാൻ ഒരു സ്ഥലത്ത് കുടുംബശ്രീയുടെ പരിപാടിക്ക് പോയി. അയ്യായിരത്തിലധികം കുടുംബശ്രീ സ്ത്രീകൾ അവിടെയുണ്ട്. അവരെല്ലാം വന്ന് ഹാൾ നിറഞ്ഞു. അപ്പോൾ, ഉത്തരേന്ത്യക്കാരനായ അവിടുത്തെ കളക്ടർ എണ്ണാൻ തുടങ്ങി. വൺ, ടു, ത്രി, ഫോൺ എന്നിങ്ങനെ എണ്ണി തുടങ്ങി. ഞാൻ വിചാരിച്ചത് ഇയാൾക്ക് പിറുപിറുക്കുന്ന സ്വഭാവമുണ്ടെന്നാണ്. എന്നാൽ, കളക്ടർ കസേരകൾ എണ്ണുകയായിരുന്നു. സർ, 24 കസേരകൾ പൊട്ടി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു’.
‘കസേരകളുടെ ബലക്കുറവ് കൊണ്ട് പൊട്ടിയതാവും എന്ന് കരുതി ഞാൻ ശ്രദ്ധിക്കാൻ പോയില്ല. അദ്ദേഹം ചോദിച്ചു, സർ കുടുംബശ്രീ രൂപീകരിച്ചത് എന്തിന് വേണ്ടിയാണ് എന്ന്. ഞാൻ പറഞ്ഞു, ദാരിദ്ര്യം ലഘൂകരിക്കാൻ വേണ്ടിയാണ്. നമ്മുടെ നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് കുടുംബശ്രീയിലെ സ്ത്രീകൾ വന്നിരുന്നപ്പോൾ കസേര പൊട്ടിയതെന്ന് അദ്ദേഹം പറഞ്ഞു’- കെ.രാധാകൃഷ്ണൻ പ്രസംഗിച്ചു.