ന്യൂഡൽഹി : ഗയയിൽ പിതൃതർപ്പണം നടത്താനെത്തി യുക്രെയ്ൻ യുവതി . ശനിയാഴ്ച ഗയയിലെ ദേവ്ഘട്ടിലാണ് യുക്രെയ്നിൽ നിന്നുള്ള യൂലിയ പിതൃതർപ്പണം നടത്തിയത് . മരിച്ചുപോയ പൂർവ്വികർക്കും , ഒപ്പം റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്കും മറ്റുള്ളവർക്കും ആത്മാവിന് ശാന്തി ലഭിക്കാനാണ് താൻ തർപ്പണം ചെയ്തതെന്ന് യൂലിയ പറഞ്ഞു .
ഇതിനുമുമ്പ്, കഴിഞ്ഞ വർഷം ഞാൻ ഇവിടെ വന്ന് എന്റെ മാതാപിതാക്കൾക്ക് പിതൃതർപ്പണം നടത്തിയിരുന്നു . ഒപ്പം ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു . – യൂലിയ പറഞ്ഞു.
കേരളത്തിൽ അത്ര പ്രചാരത്തിലില്ലെങ്കിലും ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും കൃത്യമായി ആചരിച്ചു പോരുന്ന ഒന്നാണ് പിത്രുപക്ഷം. അശ്വിന മാസത്തിലെ പൗർണമി കഴിഞ്ഞുള്ള (കൃഷ്ണപക്ഷത്തിലെ) പതിനാലു ദിവസങ്ങൾ ചേർന്നതാണ് പിതൃപക്ഷം
പിതൃപക്ഷത്തിൽ പതിനാലു ദിവസവും വ്രതമെടുത്ത് പിതൃ മോക്ഷത്തിനായി പ്രാർത്ഥിച്ച് അമാവാസിനാളിൽ തർപ്പണവും ശ്രാദ്ധവും നടത്തുന്നത് പൂർവ പിതാക്കൾക്ക് സംസാര ബന്ധന മോചനം നൽകുകയും അതുവഴി ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ സന്തതികൾക്ക് സർവ ഐശ്വര്യവും ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്