ഇസ്രായേലിൽ പ്രതിസന്ധിയിൽ പലസ്തീന് പിന്തുയയുമായി സിപിഎം നേതാവ് എം.എ ബേബി. ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന ഇന്ത്യൻ നിലപാടിന് ഘടകവിരുദ്ധമാണ് ഇത്. ഇസ്രായേലിന്റെ ആക്രമത്തിൽ ഹമാസ് സഹികെട്ട പ്രതികരിക്കുകയായിരുന്നു, ഇതാണ് ഇസ്രയേലിനെതിരെ ആരംഭിച്ച യുദ്ധമെന്ന് അദ്ദേഹം എം.എ ബേബി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ഹമാസ് എന്നത് ലോകത്തെ തന്നെ വലിയ ഭീകര സംഘടനയാണ് എന്നത് വിസ്മരിക്കുകയാണ് ബേബി.
അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ യുദ്ധത്തിൽ ജയിച്ചേക്കാം, ഗാസയിൽ നാശനഷ്ടം ഉണ്ടാക്കാനും സാധിക്കും. യുഎസ്,ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ഇവരെല്ലാം പലസ്തീനെതിരെ ഇസ്രയേലിനൊപ്പം രംഗത്ത് വന്നു. സോവിയറ്റ് യൂണിയന്റെ വീഴ്ചയ്‌ക്ക ശേഷം ലോകത്ത് രൂപപ്പെട്ട മാറ്റമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നതെന്നും ഇസ്രായേലിന് ഹമാസിന്റെ ആക്രമണത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിട്ടേർത്തു. മാസങ്ങൾ എടുത്താണ് പ്രത്യാക്രമണയുദ്ധത്തിന്റെ ആസൂത്രണത്തിന്. ഇസ്രായേലിന്റെ പുകഴ്‌ത്തപ്പെട്ട രഹസ്യാന്വേഷണ ഏജൻസി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയൺ ഡോമിനോ തടയാൻ സാധിച്ചില്ലെന്നത് ഇസ്രായേലിന് തിരിച്ചടിയായെന്നുമാണ് എംഎ ബേബിയുടെ വാക്കുകൾ. ഇസ്രായേൽ നടത്തുന്ന അക്രമവും അവസാനിപ്പിച്ച് സമാധാന ചർച്ച നടത്തണമെന്നും പലസ്തീനികളുടെ ദീർഘകാല സുഹൃത്ത് ആയ ഇന്ത്യ സമാധാനത്തിന് മുൻകൈ എടുക്കണമെന്നും ബേബി പറഞ്ഞു.