അഹമ്മദാബാദ്: ഇന്ത്യ-പാക് പോരാട്ടത്തിനായി അഹമ്മദാബാദിലെത്തുമ്പോൾ ആദ്യം പോകുക അമ്മയെ കാണാണെന്ന് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ‘ഹോം ഗ്രൗണ്ടിലേക്കല്ലേ പോകുന്നത്, എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നത്’ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അദ്ദേഹം ഇത് പറഞ്ഞത്. വാർത്താസമ്മേളനത്തിലായിരുന്നു ചോദ്യം.
‘വീട്ടിൽ നിന്ന് ഏറെ കാലമായി മാറി നിൽക്കുകയാണ്. അഹമ്മദാബാദിൽ എത്തുമ്പോൾ അമ്മയെ കാണാൻ സാധിക്കും. അതിൽ അതിയായ സന്തോഷമുണ്ട്. അതിനാണ് പ്രാഥമിക പരിഗണന’ – ജസ്പ്രീത് ബുമ്ര പറഞ്ഞു.
1,32,000 പേരെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരത്തിനായുളള ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി മികച്ച ഫോമിലാണ് താരമിപ്പോൾ. ഏകദിന മത്സരം കളിക്കാൻ ഇത് ആദ്യമായാണ് ബുമ്ര അഹമ്മദാബാദ് സ്റ്റേഡിയത്തിൽ പോകുന്നത്. ഒരു ടെസ്റ്റ് മത്സരമാണ് താരം ഇന്ത്യയ്‌ക്കായി ഇവിടെ കളിച്ചിട്ടുള്ളത്.