പാരിസ്: ഇസ്ലാമിസ്റ്റുകൾ കാരണം രാജ്യം നേരിടുന്ന ഭീഷണി ഫ്രാൻസ് സ്വയം വരുത്തിവെച്ചതാണെന്ന് ഇമാം തവ്ഹിദി. അറബ് രാജ്യങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെ രാജ്യത്തേക്ക് വിളിച്ചുകയറ്റിയത് ഫ്രാൻസ് തന്നെയാണെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും തവ്ഹിദി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമാമിന്റെ പരാമർശം.
ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങളായ ഇസ്ലാമിസ്റ്റുകളെ ഫ്രാൻസ് സ്വീകരിച്ചു. ജോലിക്ക് കുറഞ്ഞ വേതനം നൽകിയാൽ മതി എന്നത് മാത്രമായിരുന്നു ഏക ഗുണം. എന്നാൽ കുടിയേറിയവർ അവിടെയുള്ള സ്ത്രീകളെ വിവാഹം ചെയ്ത് അവിടെക്കൂടി. തുടർന്ന് അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. ഇതെല്ലാം ഫ്രാൻസ് തന്നെ വരുത്തിവെച്ചതാണ്. ഇമാം പറഞ്ഞു.
അറബ് രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി എന്നിവിടങ്ങളിൽ ഭീകരവാദം നടക്കുന്നില്ല. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ അവർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ട്. ഇംഗ്ലണ്ടിലും ഫ്രാൻസിലും കാനഡയിലും തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നിർബാധം പ്രവർത്തിക്കാം. അവർക്ക് ചാരിറ്റി എന്ന പേരിൽ പണം സ്വീകരിക്കാം. എന്നാൽ ഇത് അറബ് രാജ്യങ്ങളിൽ നടക്കില്ല. ഇസ്ലാമിസ്റ്റുകൾ എത്രത്തോളം വളരുന്നുവോ അത്രത്തോളം പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതിസന്ധി നേരിടുമെന്നും ഇമാം പറഞ്ഞു.
മുഹമ്മദ് തവ്ഹിദി ഇമാം ഓസ്‌ട്രേലിയയിൽ നിന്നുള്ള ഷിയാ മത പണ്ഡിതനാണ്. ഇറാനാണ് സ്വദേശം. ഇസ്ലാമിനെ നവീകരിക്കണമെന്ന് വാദിക്കുന്ന മുഹമ്മദ് സ്വയം വിശേഷിപ്പിക്കുന്നത് ഇമാം ഓഫ് പീസ് എന്നാണ്.