കണ്ണൂർ: എബിവിപി പ്രവർത്തകയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലാണ് സംഭവം. എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽപൂട്ടിയിട്ടത്.
രാഖി കെട്ടി എത്തിയതിന് പെൺകുട്ടിയെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്തിരുന്നു. ഇരുട്ട് മൂടിയ മുറിയിൽ മണിക്കൂറുകളോളമാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിനിയെ പൂട്ടിയിട്ടിരുന്നത്. താൻ ചെയ്തത് തെറ്റാണെന്ന് വെള്ള പേപ്പറിൽ എഴുതി കൊടുക്കാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനി വെളിപ്പെടുത്തി.
നിലവിൽ കുട്ടി അദ്ധ്യാപകരുടെ അടുത്താണുള്ളത്. കോളേജ് ക്യാമ്പസിൽ എബിവിപിക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും രാഖി കെട്ടിയത് വരെ ചോദ്യം ചെയ്യുന്ന അവസ്ഥയാണെന്നും എബിവിപി പ്രവർത്തകർ പറഞ്ഞു.