കൊച്ചി: അശാസ്ത്രീയമായി കലുങ്ക് നിർമ്മിച്ചതിൽ അപാകതയുണ്ടെന്ന് കാണിച്ച് ഹർജിക്കാരൻ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും താക്കീത് നൽകി കേരളാ ഹൈക്കോടതി. അശാസ്ത്രീയമായ രീതിയിൽ കലുങ്ക് നിർമ്മിച്ചതിനെ തുടർന്ന് സ്വകാര്യ വസ്തുവകകളിൽ വെള്ളെം കെട്ടി നിൽക്കുന്നത് കാണിച്ചുള്ള ഹർജിക്കാരന്റെ പരാതി പരിഗണിച്ചാണ് കോടതിയുടെ താക്കീത്.
പുനലൂർ മൂവാറ്റുപുഴ റോഡ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ ഭാഗമായി വസ്തുവിന് സമീപം റോഡിന്റെ വീതികൂട്ടിയെന്നും അശാസ്ത്രീയ രീതിയിൽ കലുങ്കൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി മഴക്കാലത്ത് കനത്ത വസ്തുവിലേക്ക് വെള്ളമൊഴുക്ക് ഉണ്ടാക്കുകയും നാശനഷ്ടങ്ങൾക്ക് ഇടയാക്കിയെന്നുമാണ് ഹർജിക്കാരൻ പരാതിയിൽ പറയുന്നത്. 2005-ൽ ഇതേ കാരണം ബോധ്യപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഹർജിക്കാരന്റെ പരാതി പരിഗണിച്ച കോടതി, വസ്തുക്കളിൽ വെള്ളം കയറിയതിന്റെ വസ്തുത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിർദ്ദേശം