ശ്രീനഗർ: കശ്മീരി ജനതയുടെ യാത്രക്ലേശത്തിന് അറുതി. ശ്രീനഗർ-ജമ്മു ദേശീയ പാതയിലെ ഷെരീബിബി മേഖലയിലാണ് പുതിയ പാലം യാഥാർത്ഥ്യമായത്. സുരക്ഷാ ഭീഷണിയും കനത്ത മഞ്ഞുവീഴ്ചയുമുള്ള മേഖലയിൽ 224 മീറ്റർ നീളത്തിൽ രണ്ട് വരി പാത ആയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. മലകളെയും കുന്നുകളെയും വെട്ടിനുറുക്കാതെ, വലിയ തൂണുകളിലൂടെ സ്ഥാപിച്ച വയഡക്ടിന്റെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.
📍 In Jammu & Kashmir, we have successfully 𝐜𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐭𝐡𝐞 𝐜𝐨𝐧𝐬𝐭𝐫𝐮𝐜𝐭𝐢𝐨𝐧 𝐨𝐟 𝐚 𝟐𝟐𝟒-𝐦𝐞𝐭𝐞𝐫 𝐯𝐢𝐚𝐝𝐮𝐜𝐭 (𝟐-𝐥𝐚𝐧𝐞) 𝐚𝐭 𝐒𝐡𝐞𝐫𝐞𝐛𝐢𝐛𝐢, 𝐰𝐢𝐭𝐡 𝐚𝐧 𝐞𝐬𝐭𝐢𝐦𝐚𝐭𝐞𝐝 𝐜𝐨𝐬𝐭 𝐨𝐟 𝟏𝟐 𝐂𝐫𝐨𝐫𝐞𝐬. 𝐓𝐡𝐢𝐬 𝐢𝐧𝐟𝐫𝐚𝐬𝐭𝐫𝐮𝐜𝐭𝐮𝐫𝐞… pic.twitter.com/TWhCcbDxMj
— Nitin Gadkari (@nitin_gadkari) October 16, 2023
യാത്രദൂരം കുറയ്ക്കാൻ ഈ പാതയ്ക്ക് കഴിയും. 125 മീറ്റർ ദൂരം കുറയ്ക്കുന്നതിന് പുറമേ 80 ഡിഗ്രി കുത്തനെയുള്ള മലയിലൂടെയുള്ള സഞ്ചാരവും ഒഴിവാക്കാൻ പാത സഹായിക്കും. ഗതാഗതം സുഗമമാക്കുന്നതിൽ പാത സുപ്രധാന പങ്ക് വഹിക്കുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന് കീഴിലാണ് ഇത്തരം റോഡുകൾ യാഥാർത്ഥ്യമാകുന്നത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണം പൂർത്തിയായ റോഡിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.