ജംഷഡ്പൂർ ; ഇസ്രായേലിനായി ജംഷഡ്പൂർ മസ്ജിദിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാർത്ഥന . മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും, ഇസ്രായേൽ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയുമായിരുന്നു .
വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഈദ്ഗാഹ് ഗ്രൗണ്ടിൽ മുസ്ലീം യുവാക്കൾ ഒത്തുകൂടിയിരുന്നു . തൻസീം അഹ്‌ലെ സുന്നത്ത് ഒ ജമാഅത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സംഗമം. പലരുടെയും കയ്യിൽ പ്ലക്കാർഡുമുണ്ടായിരുന്നു. പല പോസ്റ്ററുകളിലും അൽ അഖ്‌സ മസ്ജിദിന്റെ ചിത്രവും ബെഞ്ചമിൻ നെതന്യാഹുവിന്റെ ചിത്രവും അച്ചടിച്ചിരുന്നു.
നൂറോളം വരുന്ന ജനക്കൂട്ടം ഇസ്രായേലിനെതിരെയും പലസ്തീന് അനുകൂലമായും മുദ്രാവാക്യങ്ങൾ മുഴക്കി . അമേരിക്കയെ തുരത്തുക, ഇസ്രയേലിനെ തുരത്തുക, ബ്രിട്ടൻ കീഴടക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനക്കൂട്ടം ഉയർത്തിയത്. ഉച്ചഭാഷിണി ഉപയോഗിച്ചായിരുന്നു മുദ്രാവാക്യങ്ങൾ മുഴക്കിയത് . ഒപ്പം “അള്ളാഹു ഇസ്രായേലിനെ നശിപ്പിക്കണമെന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു.”എന്നും ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു . മാത്രമല്ല ഇസ്രായേലിൽ നിർമ്മിക്കുന്ന ഒരു വസ്തുക്കളും ഇനി ഉപയോഗിക്കില്ലെന്നും ഇവർ പറയുന്നുണ്ടായിരുന്നു .