ഗാസ : ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് തകർത്ത് ഇസ്രായേൽ സൈന്യം . വടക്കൻ ഗാസ സ്ട്രിപ്പിലെ അൽ-ഒമാരി അൽ-ഒമാരി മസ്ജിദാണ് നിലംപരിശാക്കിയത് . ഹമാസ് ഭീകരർ മസ്ജിദിൽ അഭയം തേടിയേക്കാമെന്ന് സൂചനകൾ ഉണ്ടായിരുന്നു . അതിനു പിന്നാലെയാണ് സൈന്യത്തിന്റെ നീക്കം .
തെക്കൻ ഗാസയിലെ അൽ-സഹ്റ ടവറുകളിലും അൽ-ബൈദർ, ഷെയ്ഖ് അജ്ലിൻ, താൽ അൽ-ഹവ എന്നിവയ്ക്ക് സമീപമുള്ള മറ്റ് സൈറ്റുകളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട് . മാത്രമല്ല അൽ അഖ്സ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ഇസ്രായേൽ നിയന്ത്രണമേർപ്പെടുത്തി.
കിഴക്കൻ ജറുസലേമിലെ ഓൾഡ് സിറ്റി ഏരിയയിൽ അൽ-അഖ്സ മസ്ജിദ് ഉൾപ്പെടെയുള്ള പ്രവേശന കവാടങ്ങളിൽ ഇസ്രായേൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി അൽ-അഖ്സ മസ്ജിദിൽ പ്രവേശിക്കാൻ എത്തിയ ചില പാലസ്തീനികളെ തിരിച്ചറിയൽ പരിശോധനയ്ക്ക് ശേഷമാണ് അതിന് അനുവദിച്ചത് .