ഗാന്ധിനഗർ: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത 25 കാരനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ജുനഗഡ് മംഗോൾ താലൂക്കിലാണ് സംഭവം. മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.
മൂന്നാഴ്ച മുമ്പാണ് 15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മൗലാന അറസ്റ്റിലാകുന്നത്. വിദ്യാർത്ഥി നൽകിയ പരാതിയിൽ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തിൽ മദ്രസാ ട്രസ്റ്റിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി അന്വേഷണ ചുമതലയുള്ള എസ്ഐ മഗ്രാന പറഞ്ഞു. ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസ അദ്ധ്യാപകൻ ആൺകുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുവരെ ഏഴ് വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയെന്നും ഇരകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതി കഴിഞ്ഞ രണ്ട് വർഷമായി മദ്രസയിൽ ഉറുദു പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്.















