ചെന്നൈ: കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 30 കാരനായ അദ്ധ്യാപകനെ വിദ്യാർത്ഥിനി അതേ കത്തി പിടിച്ചുവാങ്ങി കുത്തി. ധർമപുരി അഴഗിരി നഗർ സ്വദേശിയായ ശക്തിദാസനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സേലത്തെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയെയാണ് ശക്തിദാസൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. പഠനവുമായി ബന്ധപ്പെട്ട പുസ്തകം വാങ്ങാൻ ശക്തിദാസന്റെ അടുത്തെത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. എന്നാൽ കത്തി മുനയുടെ ഭീഷണിക്ക് മുന്നിൽ പതറാതെ വിദ്യാർത്ഥിനി കത്തിപിടിച്ചുവാങ്ങി ശക്തിദാസനെ കുത്തുകയായിരുന്നു. ഇയാളുടെ അടിവയറ്റിലാണ് കുത്തേറ്റത്. തുടർന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിടിവലിയിൽ കുട്ടികൾക്ക് നിസാര പരിക്കുണ്ട്.
കരച്ചിൽ കേട്ട് എത്തിയ ലോഡ്ജിലെ ജീവനക്കാർ ചോരയിൽ കുളിച്ചു കിടക്കുന്ന ശക്തിദാസിനെയാണ് കാണുന്നത്. സേലം അഴകാപുരം പോലീസാണ് ശക്തിദാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സേലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ ആശുപത്രിയിൽ നിന്നും നേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.