വാഷിംഗ്ടൺ: സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. ഗർഭനിരോധനത്തെ കുറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മോശം പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേരി മിൽബെൻ.
തിരഞ്ഞെടുപ്പ് വരുമ്പോൾ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു ധീര വനിത തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബീഹാറിനെ നയിക്കാൻ വേണ്ടി ഒരു കരുത്തയായ സ്ത്രീയെ കണ്ടെത്താൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്. നിതിഷ് കുമാറിനെതിരെ രംഗത്തെത്താൻ ഒരാളെങ്കിലും ധൈര്യം കാണിച്ചതായി ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ ഇതിനോടകം ബീഹാറിലെ മുഖ്യമന്ത്രിയായി മത്സരിച്ചിരുന്നേനെ എന്നും പരാമർശത്തിൽ മെൽബെൻ പ്രതികരിച്ചു.
‘എന്തുകൊണ്ടാണ് ഞാൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്‌ക്കുന്നതെന്ന് പലരും ചോദിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിനിധിയാണ്. ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവെന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ പൗരന്മാരേ, അദ്ദേഹം യുഎസ് -ഇന്ത്യ ബന്ധത്തിനും ലോകത്തിന്റെ ആഗോള സാമ്പത്തിക സ്ഥിരതയിലെയും ഏറ്റവും മികച്ച പ്രതിനിധിയാണെന്നും മേരി ബിൽബെൻ പറയുന്നു.
അതേസമയം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സന്ദർശനത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ സെൻസസ് അനുബന്ധ പ്രസംഗത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ വിവാദത്തിൽ പ്രസംഗം. സ്ത്രീകൾ വിദ്യാഭ്യാസം നേടിയത് ജനസംഖ്യാ നിയന്ത്രണത്തിന് വലിയ സംഭാവനയാണ് നൽകുന്നുതെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം.
പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ട്. എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാം. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിവാദ പ്രസംഗം.