തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്നാണ് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, പുതിയ വാഹനങ്ങൾ വാങ്ങൽ, ഫർണീച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം; സംസ്ഥാനത്തെ അതിധൂർത്ത് സമാനതകളില്ലാതെ തുടരുകയാണ്. കേരളീയത്തിലടക്കം ധൂർത്ത് പ്രത്യക്ഷത്തിൽ കാണാൻ സാധിച്ചിരുന്നു. ക്ഷേമപെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ മൗനം തുടരുമ്പോഴാണ് സാമ്പത്തിക നിയന്ത്രണത്തിന് സംസ്ഥാനം തയ്യാറാകുന്നത്.