തൃശൂർ: അയ്യന് അരികിലേക്ക് കെട്ടുനിറച്ച് ശബരിമല നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി. പാറമേക്കാവ് ക്ഷേത്രത്തിൽവെച്ചായിരുന്നു കെട്ടുനിറ. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി, പുത്തില്ലത്ത് മധു നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ദീപാരാധനക്ക് ശേഷമാണ് കെട്ടുനിറ നടന്നത്. പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ, ഭക്തജനങ്ങളും കെട്ടുനിറച്ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ടോടെ അദ്ദേഹം ശബരിമലയിൽ എത്തും. വ്യാഴാഴ്ച അത്താഴപൂജക്കുശേഷമാണ് മേൽശാന്തി പദവി ഏറ്റെടുക്കും.
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേശ്വർ മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി നട തുറന്നു.