തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാജ കാർഡ് നിർമ്മിച്ച കേസ് ഇനി സിബിഐ അന്വേഷിക്കും. സംസ്ഥാനത്തിന് പുറത്തും ഇടപെടലുകൾ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. നിലവിൽ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന മ്യൂസിയം പോലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കും.
സോഫ്റ്റ് വെയർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ വോട്ട് ചെയ്തതായി കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആൾമാറാട്ടത്തിന് കേസെടുക്കുകയും ചെയ്തു.