ബെംഗളൂരു: അനധികൃതമായി പ്രവർത്തിക്കുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യിലെ കുട്ടികളുടെ ദുരിതജീവിതം പുറം ലോകത്തെത്തിച്ച ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംങ്കോയ്‌ക്കെതിരെ പ്രതികാര നടപടിയുമായ കർണാടക സർക്കാർ. ചെയർമാനിതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അനാഥാലയത്തിലെ ഒരാളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവംബർ 19 ന് പ്രിയങ്ക് കനൂംങ്കോ ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ദാറുൽ ഉലൂം സയ്യദിയ യത്തീംഖാനയിൽ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇവിടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 200 ലധികം കുട്ടികളെയാണ് അവിടെ അനധികൃതമായി താമസിപ്പിച്ചിരുന്നത്. കുട്ടികൾക്ക് മദ്രസാ വിദ്യാഭ്യാസം മാത്രമാണ് നൽകിയിരുന്നത്. മദ്ധ്യകാല താലിബാനിലെ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ചെയർമാൻ അന്ന് വ്യക്തമാക്കിയിരുന്നു.
പുലർച്ചെ 3:30 ന് കുട്ടികളെ ഉണർത്തിയാണ് ഇസ്ലാം മതപഠനം ആരംഭിച്ചത്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ സ്ഥലമുണ്ടായിരുന്നില്ല. നിസ്കാര മുറിയിലെ തറയിലാണ് 150 കുട്ടികൾ ഉറങ്ങാൻ കിടന്നത്. ബാക്കി 40 കുട്ടികൾ അഞ്ച് മുറികളിലാണ് താമസിക്കുന്നു. ഇവർക്ക് ടിവി കാണാനോ , കളിക്കാൻ പോകാനോ അനുവാദമുണ്ടായിരുന്നില്ല. യത്തിംഖാനയുടെ നടത്തിപ്പുകാരനായ മൗലവിയെ കണ്ട് ഭയന്ന് പലരും കണ്ണടച്ച് നിൽക്കുകയാണ് പതിവ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഈ അനാഥാലയത്തിന് പ്രത്യേക കെട്ടിടമുണ്ടെങ്കിലും ഈ കുട്ടികളെ അവിടെ നിർത്തുന്നതിന് പകരം അതിൽ സ്കൂൾ ആണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
വിഷയത്തിൽ എൻസിപിസിആർ കർണാടക സർക്കാരിനെതിരെ കേസെടുത്തിരുന്നു. കൂടാതെ ചീഫ് സെക്രട്ടറിയോട് ഏഴ് ദിവസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നു. സംഭവം കർണാടക സർക്കാരിന് രാജ്യന്തരതലത്തിൽ ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പ്രതികാര നടപടിയായാണ് എൻസിപിആർ ചെയർമാനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.
പാവപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന കമ്മീഷന്റെ ശബ്ദം അടിച്ചമർത്താനാണ് കർണാടക സർക്കാർ ആഗ്രഹിക്കുന്നതെന്ന് എൻസിപിസിആർ ചെയർമാൻ പറഞ്ഞു. യത്തിംഖാനയ്‌ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കർണാടക സർക്കാർ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്ന വിവരം പുറത്തുവന്നത്. പാവപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് കമ്മീഷൻ സംസാരിക്കുമ്പോൾ, കർണാടക സർക്കാർ അതിനെ മതത്തിന്റെ പ്രിസത്തിലൂടെയാണ് നോക്കുന്നത്. അവരുടെ തന്ത്രങ്ങൾ വിജയിക്കില്ലെന്ന് അവർ മനസ്സിലാക്കണം. അവർക്ക് ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടിവരും പ്രിയങ്ക് കനൂംങ്കോ പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അനാഥാലയങ്ങളും അടച്ചുപൂട്ടാൻ എൻസിപിസിആർ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.