തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. സിപിഎം ന്യൂനപക്ഷ സമുദായത്തെ വോട്ട് ബാങ്കായി കണ്ടാണ് സഹായങ്ങൾ ചെയ്യുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
‘ആള് നോക്കി സഹായിക്കുക എന്നതാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ നയം. ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടെ അവകാശങ്ങൾ കണക്ക് പറഞ്ഞു വാങ്ങുന്ന അവസ്ഥയാണിന്ന്. പിണറായി സർക്കാർ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സമൂഹത്തിൽ സവർണ-അവർണ വിവേചനങ്ങൾ ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്’.
‘സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഭൂരിപക്ഷ സമുദായത്തിന്മേലാണ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സവർണർ എന്ന് മുദ്ര കുത്തി ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നു. നടപടികളെല്ലാം വരുന്നത് ഹിന്ദുക്കൾക്കെതിരെയാണ്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൻഎസ്എസ് ശക്തമായി പ്രതികരിക്കും. എൻഎസ്എസിന്റെ പ്രവർത്തനത്തിൽ രാഷ്‌ട്രീയം കലർത്താൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല’സുകുമാരൻ നായർ പറഞ്ഞു.