മലയാള സിനിമാ ലോകത്തിന്റെ രണ്ട് കണ്ണുകൾ പോലെയാണ് മോഹൻലാലും പൃത്വിരാജും. മലയാളികളുടെ പ്രിയ താരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മാവനായ ഡോ.എംവി പിള്ള.
ലാലുവിന്റെ കുട്ടിക്കാലം മുതൽ തന്നെ അവനെ അറിയാം. വലുതായെങ്കിലും ഇപ്പോഴും ലാലു കുട്ടികളെപ്പോലെ തന്നെയാണ്. പണ്ടത്തെ പോലെ തന്നെ, അവന് ഒരു മാറ്റവുമില്ല. വിനയമാണ് മോഹൻലാലിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും പിള്ള പറഞ്ഞു. അതേസമയം സുകുമാരമന്റെ വിയോഗമാണ് മക്കളുടെ ജീവിതത്തെ മാറ്റിയതെന്നും ദി ന്യൂ ഇന്ത്യൻ എക്പ്രസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നടൻ സുകുമാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. സുകുമാരന്റെ ജീവിതമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പേർക്കും അവരുടേതായ കഴിവുകളുണ്ട്. ഇരുവരും സിനിമകൾ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസമെന്നും പിള്ള അറിയിച്ചു. നിലവിൽ അമേരിക്കയിലാണ് അദ്ദേഹം താമസിക്കുന്നത്. നാട്ടിൽ വൈകാതെ തിരിച്ചെത്തുമെന്നും ഇനിയുള്ള കാലം സ്വന്തം നാട്ടിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.















