തൃശൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് രണ്ടായി. ചാവക്കാട് ബീച്ചിൽ നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് തകർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരക്ക് കുറവായതിനാൽ വൻ അപകടം ഒഴിവായി. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകരുന്ന സമയത്ത് ബ്രിഡ്ജിൽ രണ്ടുപേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഈ ഭാഗത്ത് ശക്തിയായി തിരയടിച്ചതിനെ തുടർന്ന് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. തുടർന്ന് നടത്തിപ്പുകാരെത്തി ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ഉണ്ടായിരുന്നവരെ നടത്തിപ്പുകാരെത്തി അകപ്പെട്ടവരെ സുരക്ഷിതരാക്കി.
ഒരേ സമയം 100 പേർക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ബ്രിഡ്ജിന്റെ നിർമ്മാണമെന്നായിരുന്നു വാദം. ഒരു കോടി രൂപയാണ് ഇതിന്റെ നിർമ്മാണച്ചിലവ്. 100 പേർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് ബ്രിഡിജ് നിർമ്മിച്ചെതെന്നാണ് പറഞ്ഞിരുന്നത്.