നാഗ്പൂർ: പ്രഭാതഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ 17-കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്‌ട്രയിലെ നാഗ്പൂർ സിറ്റിയിലാണ് സംഭവം. കൻഹൻ പിംപിരി സ്വദേശിയാണ് മരിച്ചത്. പ്രഭാതഭക്ഷണത്തിന്റെ പേരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അമ്മയും മകനും തമ്മിൽ വാക്കുകതർക്കമുണ്ടായത്. അമ്മ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ മകനെ കാൺമാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് അജ്ഞാതരെ പ്രതി ചേർത്ത് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തിൽ അപകട മരണത്തിന് (accidental death) പോലീസ് കേസെടുത്തു.