തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീധന പീഡനങ്ങൾക്ക് കുറവില്ല. കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ പിജി ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്തതോടെയാണ് വീണ്ടും സ്ത്രീധന മരണങ്ങൾ ചർച്ചയാകുന്നത്.
കേരളത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ 192 സ്ത്രീധന മരണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് 2012-ലാണ്. 32 പേരാണ് 2012 ൽ മരിച്ചത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരമാണിത്. കേരളത്തിൽ തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതും തിരുവനന്തപുരത്ത്.
2020 ലാണ് കുറവ് സ്ത്രീധനമരമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ വരെ 11 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അതിൽ മൂന്നും തിരുവനന്തപുരം റൂറൽ മേഖലയിലാണ്.