തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് വച്ച് ഗവർണർക്കെതിരെ അക്രമം നടത്തി അറസ്റ്റിലായ 5 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു. പരീക്ഷയുള്ളതിനാൽ ആറാം പ്രതിക്ക് ഇടക്കാല ജാമ്യം നൽകി.
എസ്എഫ്ഐ പ്രവർത്തകർ മൂന്നിടങ്ങളിലായിരുന്നു ഗവർണറെ തടഞ്ഞത്. ആക്രമണം രൂക്ഷമായതോടെ കാറിൽ നിന്നും ഇറങ്ങി ഗവർണർ പ്രതികരിക്കുകയും ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് ഗവർണറുടെ വാഹനം അടിച്ച് തകർക്കാൻ ശ്രമിച്ച ഏഴു പേരെയും ജനറൽ ആശുപത്രിക്ക് സമീപം പ്രതിഷേധിച്ച ഏഴു പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ ഗുണ്ടകൾ തന്നെ കായികമായി നേരിടാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും ഗവർണർ പ്രതികരിക്കുകയും ചെയ്തിരുന്നു. തന്നെ ആക്രമിക്കാൻ ശ്രമിച്ചത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.