തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. എൻഡിഎ സ്ഥാനാർത്ഥി സി. അർച്ചനയാണ് വിജയിച്ചത്. 173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അർച്ചനയുടെ വിജയം.
ആലപ്പുഴ ജില്ലയിലെ ചെങ്ങനൂർ ബ്ലോക്ക് പഞ്ചായത്തിൽ തിരുവൻവണ്ടൂർ ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി സുജന്യ ഗോപി വിജയിച്ചു. 1,452 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുജന്യയുടെ വിജയം. ബ്ലോക്ക് ഡിവിഷനിലെ എല്ലാ വാർഡുകളിലും എൻഡിഎ ഒന്നാം സ്ഥാനത്തെത്തി. കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡ് എൻഡിഎ നിലനിർത്തി. ബിജെപി സ്ഥാനാർത്ഥി സന്തോഷ് കണിയാംപറമ്പിലാണ് വിജയിച്ചത്. 187 വോട്ടുകളുടെ ഭൂരിപക്ഷമാണ് സന്തോഷിന് ലഭിച്ചത്. സിപിഎമ്മിലെ അബ്ദുൾ നാസറിനെയാണ് സന്തോഷ് പരാജയപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയിലെ പാലാട്ട് റോഡ് വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി പി. സഞ്ജുമോന് വിജയം. 361 വോട്ടുകളാണ് എൻഡിഎ നേടിയത്. 192 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.