ശ്രീനഗർ: ഭീകരർ നുഴഞ്ഞു കയറാനുള്ള ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. 250 മുതൽ 300വരെ ഭീകരർ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ സേനയ്‌ക്ക് ലഭിച്ചിരുന്നു. തുടർന്നാണ് അതിർത്തിയിൽ സുരക്ഷ കർശനമാക്കിയത്.
300 ഓളം വരുന്ന തീവ്രവാദികൾ നുഴഞ്ഞു കയറാൻ തക്കം പാർത്തിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ബിഎസ്എഫും സൈന്യവും സംയുകതമായാണ് അതിർത്തിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. സുരക്ഷാ സേന അതീവ ജാഗ്രതിലാണെന്ന് പുൽവാമ ജില്ല ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ അശോക് യാദവ് വ്യക്തമാക്കി.
സുരക്ഷാ സേനയും കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദൃഢമാണ്. പരസ്പരമുള്ള സഹകരണം പ്രദേശത്തിന്റെ സുരക്ഷയ്‌ക്കും ഭീകരർക്കെതിരായുള്ള പോരാട്ടത്തിലും ഗുണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.