ലഡാക്ക് : ജമ്മു കശ്മീർ സ്വദേശിയ്ക്ക് അഞ്ച് വർഷത്തിന് ശേഷം വീടിന്റെ ജനാലകൾ തുറക്കാൻ അനുമതി. ബുദ്ഗാം സ്വദേശി ഗുലാം നബി ഷായ്ക്കാണ് കോടതി ജനാലകൾ തുറക്കാൻ അനുമതി നൽകിയത് .
അയൽവാസിയായ അബ്ദുൾ ഗനി ഷെയ്ഖാണ് ഗുലാമിനെതിരെ പരാതി നൽകിയിരുന്നത് . ഗുലാമിന്റെ വീടിന്റെ ജനാലകൾ തുറന്നാൽ തന്റെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാകുമെന്നാണ് അബ്ദുൾ ഗനിയുടെ പരാതി . ഗുലാം നബി ഷായുടെ വീടിന്റെ മേൽക്കൂര തന്റെ വീടിന് നേരെ ചരിഞ്ഞിരിക്കുകയാണെന്നും , അതിനാൽ മേൽക്കൂരയിൽ നിന്നും , ജനാലയിൽ നിന്നും തന്റെ വസ്തുവിൽ മഞ്ഞ് വീഴും . ഈ മഞ്ഞുവീഴ്ച മൂലം മണ്ണ് ദുർബ്ബലമാകുകയും മണ്ണൊലിപ്പ് ഉണ്ടാകുമെന്നും അബ്ദുൾ ഗനി ഷെയ്ഖ് പറയുന്നു .
ഷെയ്ഖിന്റെ വാദങ്ങൾ സിവിൽ കോടതിയും അംഗീകരിച്ചിരുന്നു. എന്നാൽ ജമ്മു-കശ്മീർ, ലഡാക്ക് ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കി.ഈ വാദത്തിന് കഴമ്പില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സ്വകാര്യത സംരക്ഷിക്കാൻ, അയാൾക്ക് മതിൽ കെട്ടുകയോ കർട്ടൻ ഇടുകയോ പോലുള്ള മറ്റ് നടപടികൾ പരീക്ഷിക്കാം.ഹർജിക്കാരന് തന്റെ ജനൽ തുറക്കാൻ എല്ലാ അവകാശമുണ്ടെന്നും ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരൻ പറഞ്ഞു.