സിപിഐ കേരള ഘടകത്തിൽ പൊട്ടിത്തെറി: വരാൻ പോകുന്നത് നായനാരെ മുഖ്യമന്ത്രിയാക്കിയ അച്യുതാനന്ദൻ തന്ത്രത്തിന്റെ വലതു കമ്യുണിസ്റ്റ് പതിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐ കേരള ഘടകത്തിൽ പൊട്ടിത്തെറി: വരാൻ പോകുന്നത് നായനാരെ മുഖ്യമന്ത്രിയാക്കിയ അച്യുതാനന്ദൻ തന്ത്രത്തിന്റെ വലതു കമ്യുണിസ്റ്റ് പതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിതമായ ചരമത്തിന് പിന്നാലെ സിപിഐ സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി ആസന്നമായിരിക്കുന്നു. കാനം രാജേന്ദ്രന്റെ പിൻഗാമിയെ ചൊല്ലി തുടങ്ങിയ ആശയക്കുഴപ്പമാണ് വർദ്ധിച്ച്‌ വരുന്നത്. കാര്യമായ കൂടിയാലോചനകൾ ഇല്ലാതെ ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു . ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഇതിനെതിരെ സിപിഐയിൽ വിമതനീക്കം ശക്തമാകുകയാണ്.
ബിനോയ് വിശ്വത്തെ നൂലിൽ കെട്ടി ഇറക്കുന്നതിൽ കേന്ദ്ര നേതൃത്വം വിജയിച്ചെങ്കിലും സിപിഐയുടെ ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനം സംസ്ഥാന കൗൺസിൽ അംഗീകരിക്കണം. കേന്ദ്ര നേതൃത്വത്തിന് തോന്നുംപടി ചെയ്യുവാൻ ആവില്ല. അതുകൊണ്ടുതന്നെ ബിനോയ് വിശ്വത്തിനെ അവരോധിച്ചിരിക്കുന്നത് താൽക്കാലിക സെക്രട്ടറി എന്ന ലേബലിലാണ്. ആ പദവി സ്ഥിരപ്പെടുത്തുവാനുള്ള വളഞ്ഞ വഴിയായിട്ടാണ് 28ന് അസമസ്താന കൗൺസിൽ യോഗം ചേരുന്നത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ സമവായനിർദ്ദേശം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അവിടെ ബിനോയ് വിശ്വത്തിന് പകരം മറ്റൊരാളെ നിർദ്ദേശിക്കാനുള്ള നീക്കവുമായി മറുവിഭാഗം രംഗത്തുണ്ട്.

സിപിഐയിലെ ഗ്രൂപ്പ് വഴക്കിൽ കാനത്തിനൊപ്പം എന്നും നിലകൊണ്ടിരുന്ന ആളാണ് ബിനോയ് വിശ്വം. പക്ഷേ കാനം ഗ്രൂപ്പിൽ അദ്ദേഹത്തിനുള്ള പിന്തുണ ബിനോയ് വിശ്വത്തിനില്ല എന്നതാണ് വസ്തുത. രണ്ടാം നിരയിലെ ഒന്നാം നിരക്കാരൻ അല്ല ബിനോയ് വിശ്വം. മറുവശത്താകട്ടെ പലതവണ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയും മന്ത്രിയും എംഎൽഎയും ഒക്കെയായിരുന്ന കെ ഇ ഇസ്മായിലാണ് രംഗത്ത്. കാനം രാജേന്ദ്രനെതിരെ ഒരു മത്സരം ഒഴിവാക്കാൻ വേണ്ടി പിന്മാറിയ ആളാണ് ഇസ്മായിൽ. അതിനു മുൻപ് സി കെ ചന്ദ്രപ്പൻ സിപിഐ സംസ്ഥാന സെക്രട്ടറി ആയപ്പോഴും ഇസ്മയിലിനെ വെട്ടി ഒതുക്കിയിരുന്നു. എന്നാൽ കാനം രാജേന്ദ്രനാകട്ടെ ഒരു പടികൂടി കടന്ന് ഇസ്മായിൽ പക്ഷത്തുള്ള നേതാക്കളെ വെട്ടി നിരത്തുക തന്നെ ചെയ്തു.

കാനം രാജേന്ദ്രൻ ഒഴിയുമ്പോഴെങ്കിലും ഇസ്മായിലിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന് ആ വിഭാഗം ധരിച്ചിരുന്നു. എന്നാൽ ബിനോയ് വിശ്വത്തിന്റെ സർപ്രൈസ് എൻട്രിയോട് കൂടി കെ ഇ ഇസ്മയിലിന്റെ മോഹങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറുകയായിരുന്നു. ഇതിന് കേന്ദ്ര നേതൃത്വത്തിലെ കാനം പക്ഷപാതികളുടെ ആശീർവാദവും ഉണ്ടായിരുന്നു. ദേശീയ കൗൺസിലിലെത്തി അവിടെയുള്ള വടക്കേ ഇന്ത്യൻ ലോബിയിൽ നിർണായക സ്വാധീനം ചെലുത്താൻ തക്ക വണ്ണം വളർന്ന ബിനോയ് വിശ്വത്തിന് ഇതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു.

എന്നാൽ 95ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയത് പോലെയുള്ള ഒരു പൂഴിക്കടകൻ ആണ് ഇസ്മായിൽ പക്ഷം ആവനാഴിയിൽ തയ്യാറാക്കി വെച്ചിരിക്കുന്നത്. കാനം രാജേന്ദ്രൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിന്നിരുന്നതും എന്നാൽ ബിനോയ് വിശ്വത്തിനോട് വിയോജിപ്പുള്ളതുമായ ഒരു പ്രമുഖ നേതാവിനെ അവതരിപ്പിച്ച് ബിനോയ് വിശ്വത്തിന്റെ പാലംവലിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ ഇ ഇസ്മായിൽ പക്ഷം. സംസ്ഥാന കൗൺസിലിൽ കാനം പക്ഷത്തിനു മൃഗീയ ഭൂരിപക്ഷമുണ്ട്. ഇസ്മയിലിനോ അദ്ദേഹത്തിനോടൊപ്പം നിന്നവർക്കോ സൂചി കുത്താനുള്ള ഇടം പോലും കാനം രാജേന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടരും നൽകിയിരുന്നില്ല. അതുകൊണ്ട് നേരിട്ടുള്ള ഒരു ബലാബലത്തിൽ ഇസ്മായിൽ പക്ഷം ജയിക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. മാത്രവുമല്ല ശാരീരികമായി അവശതകൾ നേരിടുന്ന കെ ഇ ഇസ്മയിലിന്റെ പ്രായവും ഒരു ഘടകമാണ്.

പാർട്ടിയുടെ വടക്കേ ഇന്ത്യന്‍ നേതാക്കളുടെ ഇടയിൽ ബിനോയ് വിശ്വത്തിന് സ്വാധീനം ഉണ്ടെങ്കിലും കേരളത്തിലെ സാധാരണക്കാരുടെ ഇടയിൽ അദ്ദേഹത്തിന് അത്ര സ്വീകാര്യത ഇല്ല. സാധാരണക്കാരോട് ഇടപഴകാൻ മടി കാണിക്കുന്ന ആൾ എന്നും ആരോപണം ഉണ്ട്. അതുകൊണ്ട് ബിനോയ് വിശ്വം ഇപ്പോൾ നിലവിൽ തുടരുന്ന സ്ഥാനത്ത് തുടരട്ടെ എന്നും പകരം കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളോട് ഇടപഴകാൻ പറ്റുന്ന ശരീരഭാഷയുള്ള ഒരു നേതാവാണ് സംസ്ഥാന സെക്രട്ടറി ആകേണ്ടത് എന്നുമാണ് മറുവിഭാഗത്തിന്റെ വാദം. അതിനായി അവർ ഒരു മുൻ മന്ത്രിയെ നോട്ടമിട്ടിട്ടുണ്ട്.

ആദ്യമൊക്കെ സ്വന്തമായ അഭിപ്രായം പറഞ്ഞിരുന്ന കാലം രാജേന്ദ്രൻ കുറേക്കാലം കഴിഞ്ഞപ്പോൾ പിണറായി വിജയന്റെ ചൊൽപ്പടിക്ക് നിൽക്കാൻ തുടങ്ങി എന്നുള്ള ആരോപണം ശക്തമാണ്. വെളിയം ഭാർഗവനും സി കെ ചന്ദ്രപ്പനും സംസ്ഥാന സെക്രട്ടറിമാരായിരുന്ന സമയത്ത് സിപിഎമ്മിന്റെ യാതൊരു വിരട്ടലുകളും അവർ വക വെച്ചിരുന്നില്ല. തിരുത്തേണ്ട സമയത്ത് യഥാർത്ഥ തിരുത്തൽ ശക്തികളായി പ്രവർത്തിക്കുവാൻ ഈ രണ്ട് നേതാക്കൾക്കും കഴിഞ്ഞിരുന്നു എന്നാണ് പാർട്ടിക്കുള്ളിൽ പുറത്തും പൊതുവേയുള്ള അഭിപ്രായം. എന്നാൽ കാനം രാജേന്ദ്രനാകട്ടെ സിപിഐയെ ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ് പിണറായി വിജയന്റെ കാൽക്കൽ സമർപ്പിച്ചു എന്നാണ് പലരുടെയും പരാതി. എം എൻ സ്മാരകം ക്ലിഫ്ഹൗസിനോട് പുലർത്തിയിരുന്ന ഈ അമിത വിധേയത്വത്തിന്റെ പിന്നാമ്പുറത്ത് ചില അഴിമതിക്കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്.

പക്ഷേ എല്ലാത്തിന്റെയും പുറത്ത് കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെയും ഇടതുപക്ഷ ഐക്യത്തിന്റെയും മൂടുപടമിട്ട് നാടകം കളിക്കാൻ കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നു. എന്തെങ്കിലുമൊക്കെ തിരിച്ചു പറഞ്ഞിരുന്ന പ്രകാശ് ബാബുവിനെ പോലെയുള്ള നേതാക്കളെ സിപിഎം സൈബർ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സിപിഐക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധങ്ങൾ ഉണ്ടായിട്ടുമില്ല. കാനം രാജേന്ദ്രൻ പുലർത്തിയിരുന്ന ഈ അടിമത്ത മനോഭാവത്തിന് പിന്തുണ നൽകിയിരുന്ന നേതാവാണ് ബിനോയ് വിശ്വം.

മറുവശത്ത് സിപിഐയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ആരാണ് വരുന്നത് എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും. വരുന്നയാൾ മറ്റൊരു സി കെ ചന്ദ്രപ്പനോ വെളിയം ഭാര്ഗ്ഗവനോ ആയിക്കൂടാ എന്ന നിർബന്ധം എകെജി സെന്ററിൽ ഉണ്ട്. ആരോടും കടുത്ത ഭാഷയിൽ സംസാരിക്കാതെ തന്ത്രപരമായി ഇടപെടുന്ന ബിനോയ് വിശ്വമാണ് വരുന്നതെങ്കിൽ സിപിഎമ്മിന് കൂടുതൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്ന് അവർ പ്രതീക്ഷിക്കുന്നു.

Tags: Pinarayi VijayanCPIKANAM RAJENDRANbinoy vishwamK E Esmayil
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies