ബെംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരച്ചുവരുമെന്ന് കർണാടക പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി പ്രയങ്ക് ഖാർഗെ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പ്രവചിക്കുന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞായിരുന്നു പ്രിയങ്കിന്റെ വാക്കുകൾ. ദക്ഷിണ ഭാരതം പൂർണമായും ബിജെപി മുക്തമായെന്നും അധികം താമസിയാതെ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ബിജെപി മുക്ത ദക്ഷിണ ഭാരതം ഇതിനകം സംഭവിച്ചു കഴിഞ്ഞു. ഹിന്ദിഹൃദയ ഭൂമിയിൽ കോൺഗ്രസിന് 40 ശതമാനത്തോളം വോട്ടുകളുണ്ട്. എല്ലാവരും ഒന്നിക്കുന്നതിന്റെ കാലതാമസം മാത്രമേയുള്ളൂ. അധികാരത്തിലേക്ക് തിരിച്ചുവരാൻ ഇനി കുറച്ചു സമയം കൂടി കാത്തിരുന്നാൽ മതി – പ്രിയങ്ക് ഖാർഗെ പറഞ്ഞു.
അതേസമയം, കേൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ അക്ഷോഭ്യനായാണ് വായനാട് എംപി രാഹിൽ പ്രതികരിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായി കണക്കാക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നെണ്ണെത്തിലും ബിജെപിക്ക് വൻ വിജയമാണ് ലഭിച്ചത്. പ്രവചനങ്ങലെ അപ്രസ്ക്തമാക്കുന്ന പ്രകടനത്തിൽ കോൺഗ്രസിനും പ്രതിപക്ഷ മുന്നണിക്കും കനത്ത പ്രഹരമാണ് ലഭിച്ചത്. പരാജയത്തിന്റെ പശ്ചാതലത്തിലാണ് പ്രിയങ്കിന്റെ വാദങ്ങളെന്ന് ബിജെപി പ്രതികരിച്ചു.