നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് ഹരിത ജി നായർ. സീരിയലിന് പുറമെ ഹരിത ഇപ്പോൾ സിനിമയിലും ശ്രദ്ധേയമായൊരു കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേരിൽ മനോഹരമായ വേഷമായിരുന്നു ഹരിത കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റർ വിനായകിനെയാണ് താരം വിവാഹം കഴിച്ചത്. നേരത്തെ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ 12ത് മാൻ, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിലും വിനായക് എഡിറ്ററായിരുന്നു.
View this post on Instagram
സ്‌കൂൾ കാലം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിനായക് ആയിരുന്നു ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. പക്ഷേ പറ്റില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. റാം സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മോഹൻലാലിനോട് തന്റെ പ്രണയ വിശേഷങ്ങൾ വിനായക് പറഞ്ഞത്. പിന്നീട് എപ്പോൾ കണ്ടാലും ഹരിതയുടെ കാര്യങ്ങൾ അദ്ദേഹം അന്വേഷിക്കാറുണ്ടായിരുന്നെന്നും വിനായക് പറഞ്ഞു. ഹരിതയുടെ ഒരു പിറന്നാൾ ദിനത്തിൽ ലാലേട്ടനും വിനായകും ചേർന്ന് ഹരിതയ്‌ക്ക് കൊടുത്ത സർപ്രൈസിനെ കുറിച്ച് പറയുകയാണ് ഹരിതയും വിനായകും. നേരിന്റെ വിജയത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
View this post on Instagram
ദൃശ്യം 2 ന്റെ ചിത്രീകരണം നടക്കുന്നതിനിടെ ഒരു ദിവസമായിരുന്നു ഹരിതയുടെ ജന്മദിനം. അങ്ങനെയായിരുന്നു ഹരിതയ്‌ക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് താൻ തീരുമാനിച്ചത്. ലാലേട്ടനെകൊണ്ട് ഹരിതയ്‌ക്ക് ഒരു ആശംസ അറിയിക്കാമെന്ന് തന്നെ കരുതി. എന്നാൽ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ പേടിയായിരുന്നു. എന്നാലും നേരത്തെ തന്നെ ലാലേട്ടനോട് ഇക്കാര്യം അവതരിപ്പിച്ചു. അദ്ദേഹം ഹരിതയുമായി സംസാരിക്കാമെന്നും സമ്മതിച്ചു. അടുത്ത ദിവസമായിരുന്നു ഹരിതയുടെ ജന്മദിനം. ലൊക്കേഷനിലേയ്‌ക്ക് ഒരു ചെറിയ പേടിയോടെയായിരുന്നു ഞാൻ പോയത്. എന്നാൽ ഹരിതയെ വിളിക്കണ്ടേ എന്ന് അദ്ദേഹം എന്നോട് വന്ന് ചോദിക്കുകയായിരുന്നു.
ഉടൻ തന്നെ ഞാൻ ഹരിതയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ലൊക്കേഷനിൽ ഹരിതയുടെ ഒരു ആരാധകൻ ഉണ്ടെന്നും പറഞ്ഞു. ഫോൺ മേടിച്ച ശേഷം അദ്ദേഹം ശബ്ദം മാറ്റി സംസാരിക്കുകയായിരുന്നു. തുടക്കത്തിൽ ഹരിതയ്‌ക്ക് ആരാണെന്ന് മനസിലായില്ല. ആദ്യം കരുതിയത് തന്നെ അറിയുന്ന ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റ് ആകുമെന്നാണ്. കുറച്ച് നേരം സംസാരിച്ച ശേഷമാണ് മനസ്സിലായത് അത് ലാലേട്ടനായിരുന്നു എന്ന്. പെട്ടന്ന് തന്നെ ഞാൻ ലാലേട്ടൻ ആണോ എന്ന് ചോദിച്ചു. അദ്ദേഹം അതേ എന്ന് പറയുകയും പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.