അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾക്കൂടി ചേർത്ത് പോലീസ്. കുറ്റപത്രം സമർപ്പിക്കുന്നതിനിടെയാണ് പുതിയൊരു വകുപ്പുകൂടി അദ്ദേഹത്തിന് മേൽ ചുമത്തിയത്.ഐപിസി 354എ 1,4 വകുപ്പുകൾക്ക് പുറമേ 354ഉം കേരള പോലീസ് ആക്ടിലെ 119 എ വകുപ്പുമാണ് പുതുതായി ചുമത്തുന്നത്.
2 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഇത്. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറുക ബോധപൂർവ്വമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകൾ പ്രകാരം ചുമത്തുക.
മീഡിയവണ്ണിലെ ജീവനക്കാരിയാണ് പരാതിക്കാരി. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറി എന്ന കുറ്റമാണ് 119 എ പ്രകാരം സുരഷ്ഗോപിക്കെതിരെ ചുമത്തിയത്. നടക്കാവ് എസ്.ഐ ബിനുമോഹൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഓക്ടോബർ 27ന് കോഴിക്കോട് തളിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം.