ന്യൂഡൽഹി : ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം തടയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂവെന്ന് ഡൽഹി ജുമാ മസ്ജിദിലെ ഇമാം ബുഖാരി . ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ മുസ്ലീം ലോകം ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“മുസ്ലീം ലോകം ഇക്കാര്യത്തിൽ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടില്ല, ചെയ്യേണ്ടത് ചെയ്യുന്നില്ല, ഇത് വളരെ ദൗർഭാഗ്യകരമാണ്. അവസാനം, എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി, ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ഫലമായി, യുദ്ധം അവസാനിപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും നയതന്ത്ര സമ്മർദ്ദം ചെലുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെയും അറബ് ലീഗിന്റെയും ഗൾഫ് സഹകരണ കൗൺസിലിന്റെയും ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളുടെ വെളിച്ചത്തിൽ പാലസ്തീൻ പ്രശ്നം ഉടനടി രമ്യമായി പരിഹരിക്കണമെന്നും ബുഖാരി പറഞ്ഞു.















