ഇടുക്കി: 11-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളുടെ ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞദിവസം മുതൽ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇരുവരെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് മൂന്നാർ ചിട്ടിവര എസ്റ്റേറ്റിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ പീഡിനത്തിനിരയായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം കുട്ടിക്കൊപ്പമുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഝാഖണ്ഡ് സ്വദേശികളായ ദമ്പതികൾ മൂന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ഭാര്യക്കൊപ്പം കടന്നുകളഞ്ഞതായി വിവരം ലഭിച്ചത്. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.