തിരുവനന്തപുരം: കേരളത്തിലെ സ്ത്രീസമൂഹം ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പമാണ് എന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനം വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നത് കേന്ദ്രസർക്കാരാണ്. അതിന്റെ ഗുണഫലം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാരാണ് തടസം നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
Nari Shakti of Kerala came out in huge numbers at Sthree Shakti Modikkoppam to listen to their beloved Prime Minister, creating a vibrant atmosphere filled with excitement. pic.twitter.com/D0bE0ruJZm
— BJP (@BJP4India) January 3, 2024
വനിതാബിൽ നരേന്ദ്രമോദി നടപ്പാക്കിയപ്പോൾ അതിനുവേണ്ടി സംസാരിച്ചു നടന്ന പലരും മിണ്ടാതെയായി. അരി ലഭ്യമാകണമെങ്കിൽ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവർ പറഞ്ഞുതുടങ്ങിയെന്നും വി.മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കിയിരിക്കുകയാണ്. തൃശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് തേക്കിൻകാട് മൈതാനിയിൽ കണ്ടത്. സംസ്ഥാനം മുഴുവനുള്ളവർ എത്തിയിരുന്നുവെങ്കിൽ തേക്കിൻകാട് മൈതാനത്തിന് ഉൾക്കൊള്ളാനാകാത്ത അവസ്ഥ ആയേനെയെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ നിന്നല്ലാതെ രാജ്യത്ത് മറ്റെവിടെ നിന്നാലും രാഹുൽ വിജയിക്കില്ല. അതുകൊണ്ട് കേരളത്തിൽ പിണറായി ഭരിക്കട്ടെയെന്ന നിലപാടിൽ രാഹുലും ലോക്സഭയിലേക്ക് കുറച്ച് പേരെ തരാമെന്ന നിലപാടിൽ യച്ചൂരിയും എത്തിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.