പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപിനെതിരെ നടി ശേ്വത മേനോൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മാലിദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനും ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.
ഭാരതം വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഭാരതം പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. – ശ്വേത മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
മാലിദ്വീപിന്റെ ടൂറിസത്തെ തകർക്കാനായാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നായിരുന്നു മാലി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം. കൂടുതൽ ഗുരുതരമായ അധിക്ഷേപങ്ങൾ നടത്തിയത് മന്ത്രി മറിയം ഷിയുനയായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു മറിയം ഷിയുന ട്വീറ്റ് ചെയ്തതത്. പിന്നാലെ സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിരുന്നു. പിന്നാലെ നരേന്ദ്രമോദിയെയും ഇന്ത്യയെയും അപകീർത്തിച്ച മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മറിയം ഷിയുന, അബ്ദുല്ല മഹ്‌സും മജീദ് മൽഹ ഷരീഫ് എന്നിവരെയാണ് മാലി സർക്കാർ സസ്‌പെൻഡ് ചെയ്തത്.
Comments