തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മലയാള മണ്ണിൽ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാകും അദ്ദേഹമെത്തുക. ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ.
സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പോലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടിയുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പോലീസ് പരിശോധിച്ചു. ഇത് സംബന്ധിച്ച് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
ഡൽഹിയിലെത്തി സുരേഷ് ഗോപി പ്രധാനമന്ത്രിയെ മകൾ സൗഭാഗ്യയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കുമൊപ്പമാണ് താരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിക്ക് വിവാഹക്ഷണക്കത്ത് കൈമാറിയ തിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് വരൻ.