ന്യൂഡൽഹി : ജനുവരി 22 ന് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനാൽ എല്ലാ മാംസ വിൽപ്പന ശാലകളും അടച്ചിടുമെന്ന് ഉത്തർപ്രദേശിലെ പ്രമുഖ മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജമിയത്തുൽ ഖുറേഷ് . അഖിലേന്ത്യ ദേശീയ സെക്രട്ടറി ഷഹാബുദ്ദീൻ ഖുറേഷിയും വൈസ് പ്രസിഡന്റ് അഷ്ഫാഖ് ഖുറേഷിയും ഇത് സംബന്ധിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് കത്തും നൽകി.
ലക്നൗവിലെ ബിലോച്പുര, സദർ കാന്ത്, ഫത്തേഗഞ്ച്, ലത്തൂച്ച് റോഡ് പ്രദേശങ്ങളിലെ എല്ലാ മാംസ വിൽപ്പന കടകളും അടച്ചിടാൻ പാസ്മണ്ട മുസ്ലീം കമ്മ്യൂണിറ്റി തീരുമാനിച്ചതായി അവർ പറഞ്ഞു.
“നമ്മളെല്ലാം അവധ് നിവാസികളാണ്. അയോദ്ധ്യയിലെ പ്രതിഷ്ഠയെന്ന മഹത്തായ കർമ്മം കണക്കിലെടുത്ത്, 2024 ജനുവരി 22-ന് ബിലോച്ച്പുര, സദർ കാന്റ്, ഫത്തേഗഞ്ച്, ലത്തൂച്ച് റോഡ് പ്രദേശങ്ങളിലെ എല്ലാ മാംസ വ്യാപാരികളും അവരുടെ ബിസിനസുകൾ അടച്ചിടാൻ ഏകകണ്ഠമായി തീരുമാനിച്ചു. ” – ഷഹാബുദ്ദീൻ ഖുറേഷി സംസ്ഥാന ഉപമുഖ്യമന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറഞ്ഞു.
പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ മദ്യം നിരോധിച്ചിട്ടുണ്ട്.