അയോദ്ധ്യ: 44 വർഷത്തെ മൗനവ്രതത്തിന് ജനുവരി 22 ന് പരിസമാപ്തി. മൗനി ബാബ എന്നറിയപ്പെടുന്ന മോഹൻ ഗോപാൽ ദാസാണ് പുണ്യദിനത്തിൻ രാമനാമം ജപിച്ച് വ്രതം അവസാനിപ്പിക്കുക.
മദ്ധ്യപ്രദേശിലെ സൂര്യ നഗർ പുലാവ് ബാലാജിയാണ് മൗനി ബാബയുടെ സ്വദേശം. ദാതിയ ക്ഷേത്രങ്ങളിലാണ് അദ്ദേഹം താമസിക്കുന്നത്. കർസേവകനായി തർക്കമന്ദിരത്തിന്റെ കർസേവയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്ത എജൻസി റിപ്പോർട്ട് ചെയ്തു.
10-ാം വയസിലാണ് അദ്ദേഹം മൗനിബാബ മൗനവ്രതം സ്വീകരിച്ചത്. ചോക്കുകളും സ്ലേറ്റും ഉപയോഗിച്ചാണ് അദ്ദേഹം സാധാരണയായി ആശയവിനിമയം നടത്തുന്നത്. ശ്രീരാമനെ അയോദ്ധ്യയുടെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം മാത്രമേ ചെരിപ്പിടൂ എന്ന് പ്രതിജ്ഞയെ തുടർന്ന് 1984 മുതൽ നഗ്ന പാദനായാണ് അദ്ദേഹത്തിന്റെ സഞ്ചാരം.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുമെന്ന പ്രതിക്ഷയിലാണ് മൗനിബാബ. മൗനി ബാബയെ കൂടാതെ ജാർഖണ്ഡിലെ മൗനി മാതായും ജനുവരി 22 ന് വ്രതം അവസാനിപ്പിക്കും. ധൻബാദ് സ്വദേശിയായ സരസ്വതി ദേവി 30 വർഷം മുൻപാണ് വ്രതം സ്വീകരിച്ചത്. തർക്ക മന്ദിരം തകർന്നതൊടെ ക്ഷേത്രം പുനർനിർമിക്കുന്ന ദിനം മാത്രമേ താൻ ഇനി ഉരുവിടൂ എന്ന് അവർ പ്രതിജ്ഞയെടുത്തിരുന്നു.