തിരുവനന്തപുരം: ചായ കുടിച്ച ശേഷം ബാക്കി ചോദിച്ചതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച് കടയുടമ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ തട്ടുകടയിലാണ് സംഭവം. തട്ടുകടക്കാരനായ ഉള്ളൂർ നീരാഴി ലെയ്ൻ മതികപ്പുറം രാജീവിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രിയാണ് സംഭവം. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാനെത്തിയതായിരുന്നു അരുൺ. 20 രൂപ കടയുടമയ്ക്ക് നൽകിയശേഷം ബാക്കി തുക ചേദിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ രാജീവ് യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പണം നൽകിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റീൽഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിച്ചതെന്നാണ് രാജീവിന്റെ വാദം. പരിക്കേറ്റ അരുണിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.