അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കെ.എസ്. ചിത്ര നടത്തിയ ആഹ്വാനത്തെ പിന്തുണച്ച് സംവിധായകൻ രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ. ചിത്രയുടെ ഫേസ്ബുക്കിൽ പൊങ്കാലയാണെന്നും രാഷ്‌ട്രീയ, മതാധിഷ്ഠിത പ്രശ്നങ്ങളിലും ഇടപെടാത്ത, സംഗീതം ജീവിതമായ ചിത്ര രാമനുവേണ്ടി വിളക്കുകൊളുത്താൻ പറഞ്ഞതിന്റെ പേരിലാണ് ആക്രമണം. ഇത് ഒരുവിധത്തിലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് അദ്ദേഹം കുറിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രതാപനും, ബിനോയ് വിശ്വത്തിനും ഇസ്ലാമിനെ സ്നേഹിക്കാം, പക്ഷെ ചിത്രക്കും സുരേഷ്‌ഗോപിക്കും ശ്രീരാമനെ സ്നേഹിച്ചുകൂടാ. ഹജ്ജിനും ഉംറക്കും പോകാം, എന്നാൽ ഗുരുവായൂർ പോയിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. 66-ാം വയസ്സിൽ ബിജെപി മെമ്പറാകാൻ തീരുമാനിച്ചെന്നും പോസ്റ്റിൽ പറഞ്ഞു.
കൈവെട്ടാനോ, തലവെട്ടാനോ, അന്പത്തിയൊന്നു വെട്ടാനോ പച്ചക്കു കൊളുത്താനോ ഒന്നും അല്ല അവർ പറഞ്ഞത്. നാമം ജപിക്കാനും വിളക്കുകൊളുത്താനും മാത്രമാണ്. എന്നാൽ രാഷ്‌ട്രീയ, കലാരംഗങ്ങളിലെ പ്രവർത്തകരുടെ, നാട്ടുമൂപ്പന്മാരുടെ മൗനം ശോചനീയമാണ്. ഇന്ന് ഇതാണ് സ്ഥിതിയെങ്കിൽ ഹിന്ദുക്കളൊക്കെ യൂപിക്കും ഗുജറാത്തിനും പോകേണ്ടിവരുമോ?. എന്റെ പിൻതലമുറയ്‌ക്കും അഭിമാനത്തോടെ ഇവിടത്തന്നെ ജീവിക്കണം. പേടിച്ചൊടാനോ, തല രക്ഷിക്കാനായി മതംമാറാനോ ഒരുക്കമല്ലെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.