ബെംഗളൂരു: കർണാടക ബെല്ലാരിയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേശ്വരത്ത് വച്ചാണ് സോങ്കാൽ സ്വദേശികളായ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന സമയത്ത് കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തകന്റെ ബന്ധുക്കളാണ് പിടിക്കപ്പെട്ടവരെന്ന് എൻഐഎ അറിയിച്ചു.
2022 ജൂലൈ 26-നാണ് ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ നാലംഗ സംഘം കൊലപ്പെടുത്തിയത്. പ്രവീണിനെ കൊലപ്പെടുത്തിനു അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദ് കൊലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പോപ്പുലർഫ്രണ്ട് ഭീകരരാണ് കൊലപാതകത്തിന് പിന്നില്ലെന്നും ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഇവർ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഇതിനുമുമ്പും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിരുന്നു.