ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദേശീയ തലസ്ഥാനത്ത് നടന്ന പരിപാടിയിൽ 19 കുട്ടികൾക്കാണ് പുരസ്കാരം സമ്മാനിച്ചത്. ധീരത, ശാസ്ത്രവും സാങ്കേതിക വിദ്യയും എന്നീ വിഭാഗങ്ങളിൽ നിന്നും ഒരോ കുട്ടിയും, സാമൂഹ്യ സേവന മേഖലയിൽ നിന്നും 4 പേരും, കായികമേഖലയിൽ നിന്നും 5 പേരും, കാലാസാംസ്കാരിക മേഖലയിൽ നിന്നും 7 പേരുമാണ് പുരസ്കാരത്തിന് അർഹരായത്.
അദ്ഭൂതകരമായ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതാണ് പുരസ്കാരദാന ചടങ്ങെന്ന് രാഷ്ട്രപതി പറഞ്ഞു. കുട്ടികളുടെ കഴിവുകളലെ ആഘോഷിക്കാനുള്ള അവസരമായി ചടങ്ങ് മാറി. എല്ലാ കുട്ടികൾക്കും ആശംസകൽ നേരുന്നതായും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.
വലിയ കഴിവുകളാണ് നമ്മുടെ കുട്ടികൽക്കുള്ളത്. സമർപ്പണത്തിലൂടെയും പ്രയ്തനത്തിലൂടെയും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. അവരുടെ കഴിവും ഉർജ്ജവും ഉപയോഗിക്കാനായി ശരിയായ പാത കാട്ടികൊടുക്കേണ്ടുന്ന ഉത്തരവാദിത്തം മുതിർന്നവരുടെതാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
കുട്ടികളും .യുവാക്കളും രാജ്യത്തിന്റെ ഭാവിനേതൃത്വമാണ്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം രാഷ്ട്രത്തിന്റെ സംസ്കാരവും ജീവിതമൂല്യങ്ങളും അവരെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അയോദ്ധ്യ പ്രാണപ്രതിഷ്ഠയെ കുറിച്ച് സംസാരിച്ച രാഷ്ട്രപതി ഭഗവാൻ രാമന്റെ തത്വത്തെയും രാമായണത്തിലെ മൂല്യങ്ങളെയും ജീവിതത്തിൽ പകർത്താൻ സാധിക്കണമെന്നും കൂട്ടിച്ചേർത്തു.