ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 190 റൺസ് നേടിയ ഇന്ത്യ മത്സരത്തിൽ പിടിമുറിക്കി. രണ്ടുദിവസം ശേഷിക്കെ ഇന്ന് തന്നെ ഇംഗ്ലണ്ടിനെ ഓൾഔട്ടാക്കിയ ശേഷം ബാറ്റിംഗിന് ഇറങ്ങാനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ഒന്നാം സ്കോർ ട്രെയൽ ചെയ്ത് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ച. മുൻനിര അൽപം നേരം പ്രതീക്ഷ നൽകി പിടിച്ച നിൽക്കാൻ ശ്രമിച്ചെങ്കിലും മദ്ധ്യനിര തകരുകയായിരന്നു.
മൂന്നാം ദിനത്തിലെ രണ്ടാം സെഷനിൽ 172/5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി (31), ബെൻ ഡക്കന്റ് (47), ജോ റൂട്ട് (2), ജോണി ബെയ്ർസ്റ്റോ (10), ബെൻ സ്റ്റോക്സ് (6) എന്നിവരാണ് പുറത്തായ ബാറ്റർമാർ.ഇന്ന് രാവിലത്ത സെഷനിൽ 436 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 87 റൺസെടുത്ത താരത്ത ജോ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി.
കെ.എല്‍ രാഹുല്‍ (86), യശസ്വി ജെയ്‌സ്വാള്‍ (80), അശ്വിൻ (41), അക്സർ പട്ടേൽ (44) എന്നിവരാണ് മറ്റ് ടോപ്പ് സ്കോറർമാർ. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുമ്രയ്‌ക്കും അശ്വിനും രണ്ടുവീതവും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഒല്ലി പോപ്പും(67) ബെൻ ഫോക്സുമാണ്(2) ഇപ്പോൾ ക്രീസിൽ.















