ഭോപ്പാൽ : സ്വാതന്ത്ര്യമുള്ള ജീവിതം വേണമെന്ന ആഗ്രഹത്തിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി റസിയ .മധ്യപ്രദേശിലെ ജബൽപൂർ ഗോഹൽപൂർ നിവാസിയാണ് റസിയ
ഹൈന്ദവ സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് റസിയ ഹിന്ദുമതം സ്വീകരിച്ചത് . സമ്മർദമില്ലാതെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , അതിനായാണ് സനാതന ധർമ്മത്തിലേക്ക് വന്നതെന്നും നന്ദനിയായി മാറിയ റസിയ പറഞ്ഞു. ഇസ്ലാമിൽ സ്ത്രീകൾക്ക് ബഹുമാനമില്ലെന്നും, ഇസ്ലാമിൽ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നതെന്നും റസിയ പറഞ്ഞു. സനാതന ധർമ്മത്തിൽ സ്ത്രീകൾക്ക് ബഹുമാനം നൽകുന്നു.
ജബൽപൂരിലെ മുസ്ലീം ആധിപത്യമുള്ള മദാർ ടെക്രി പ്രദേശത്തെ താമസക്കാരിയായ റസിയയ്‌ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. തന്റെ കുടുംബത്തിലെ മറ്റുള്ളവരും ഇസ്‌ലാം ഉപേക്ഷിച്ച് എത്രയും വേഗം സനാതന ധർമ്മം സ്വീകരിക്കുമെന്ന് റസിയ പറഞ്ഞു.
റസിയ 12 വർഷം മുമ്പ് ഷെർഷാ നവാസ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഷേർഷായുടെ മൂന്നാമത്തെ ഭാര്യയായിരുന്നു റസിയ. ഷെർഷയ്‌ക്കെതിരെ നിരവധി കേസുകളുമുണ്ട്. തുടർന്ന് ഇയാളെ ഉപേക്ഷിച്ച് റസിയ സ്വന്തം ആഗ്രഹപ്രകാരം ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു.