റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബീജാപൂർ-സുക്മ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ സുക്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കോബ്രാ ബറ്റാലിയനും ചേർന്ന് പരിശോധന നടത്തിയത്. തിരച്ചിലിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.