ഭോപ്പാൽ : ഭാര്യയെ കാണാനെത്തിയ കാമുകനെ മർദ്ദിച്ചു കൊലപ്പെടുത്തി ഭർത്താവ് .രേവ ജില്ലയിൽ ബൈക്കുന്ത്പൂർ കസായി ഗ്രാമത്തിലാണ് സംഭവം . ഉപേന്ദ്ര പട്ടേൽ എന്ന യുവാവിന്റെ മൃതദേഹമാണ് കനാലിൽ നിന്ന് കണ്ടെത്തിയത് . തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഉപേന്ദ്രയുടെ കാമുകി കരുണാ ദേവിയുടെ ഭർത്താവ് സുഖാനന്ദനിനെയും, മകനെയും പിടികൂടിയത്. ഒപ്പം കരുണാ ദേവി സാഹു, പവൻ സാഹു, രാജേഷ് സാഹു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു
കേസിൽ പ്രായപൂർത്തിയാകാത്ത മകനടക്കം അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോൾ വിശദാംശങ്ങളിലൂടെയാണ് കൊലപാതക വിവരം പോലീസ് പുറത്ത് കൊണ്ടുവന്നത്.
ഉപേന്ദ്ര പട്ടേൽ കാമുകി കരുണാ ദേവി സാഹുവിനെ കാണാൻ വീട്ടിൽ വന്നിരുന്നുവെന്ന് കരുണാദേവിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ ഉപേന്ദ്രയെ ഭർത്താവും , മകനും പിടികൂടുകയായിരുന്നു . തുടർന്ന് ക്രൂരമായി മർദ്ദിച്ചു കൊന്നു. മൃതദേഹം വീടിനു പിന്നിലെ പറമ്പിൽ ഒളിപ്പിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന് ജനുവരി 26ന് രാത്രിയാണ് മൃതദേഹം കനാലിൽ എറിഞ്ഞത്.